Monday, October 3, 2011

ഉമ്മന്‍ചാണ്ടിയുടെ സത്യപ്രതിജ്ഞാലംഘനം

 ഉമ്മന്‍ചാണ്ടിയുടെ സത്യപ്രതിജ്ഞാ ലംഘനം

ബാലകൃഷ്ണപിള്ളയെ വിട്ടയക്കുന്നതിന് മുഖ്യമന്ത്രിയുടെ നിര്‍ദേശപ്രകാരം ആഗസ്ത് അഞ്ചിന് ഇറക്കിയ പ്രത്യേക ഉത്തരവ് അധികാര ദുര്‍വിനിയോഗമാണ്.  സുപ്രീംകോടതി പിള്ളയ്ക്ക് കഠിന തടവാണ് വിധിച്ചത്.  എന്നാല്‍ , മുഖ്യമന്ത്രിയുടെ ഇടപെടല്‍മൂലം അദ്ദേഹത്തിന് അര്‍ഹിക്കുന്ന ശിക്ഷ ലഭിക്കുന്നില്ല.  പിള്ളയ്ക്ക് വീട്ടില്‍നിന്ന് ഭക്ഷണം കൊണ്ടുവരുന്നതിന് അനുവദിച്ചു.  ഇതിനുപുറമെ പ്രതിക്ക് കട്ടില്‍ , കൊതുകുവല, എയര്‍ കൂളര്‍ എന്നിവ അനുവദിച്ചത് ജയില്‍ ചട്ടങ്ങളുടെ ലംഘനമാണ്. പിള്ള ജയിലില്‍  മൊബൈല്‍ഫോണില്‍നിന്ന് സംസ്ഥാനത്തെ മന്ത്രിമാരെയും ബ്യൂറോക്രാറ്റുകളെയും നിരന്തരം വിളിച്ചിട്ടുണ്ട്.  ജയില്‍ ഉദ്യോഗസ്ഥരുടെ ഫോണുകളും ഇതിനായി ഉപയോഗിച്ചിട്ടുണ്ട്.  

തെരഞ്ഞെടുപ്പ് സമയത്ത് യുഡിഎഫ് നേതാക്കള്‍ പിള്ളയെ ജയിലില്‍നിന്ന് മോചിപ്പിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. തെരഞ്ഞെടുപ്പിനുശേഷം അദ്ദേഹം ഭാര്യയുടെ അസുഖത്തിന്റെ പേരില്‍ അടിയന്തരമായി പരോളില്‍ പുറത്തിറങ്ങി. എന്നാല്‍ , പരോളിലിറങ്ങിയ പിള്ള വീട്ടില്‍ "അസുഖ"മുള്ള ഭാര്യയുടെ സാന്നിധ്യത്തില്‍ സദ്യ കഴിക്കുന്നത് മാധ്യമങ്ങളില്‍ വാര്‍ത്ത വന്നു. ശിക്ഷാ കാലാവധിയില്‍ അധികദിവസവും പിള്ളയ്ക്ക് പുറത്തിറങ്ങാന്‍ കഴിഞ്ഞത് ആഭ്യന്തര, ജയില്‍ വകുപ്പുകളുടെ ചുമതല വഹിക്കുന്ന മുഖ്യമന്ത്രിയുടെ അധികാര ദുര്‍വിനിയോഗത്തിന്റെ ഫലമായാണ്.

ചികിത്സയുടെ പേരില്‍ ഇപ്പോള്‍ പുറത്തിറങ്ങിയ പിള്ളയ്ക്ക് സുഖചികിത്സ മാത്രമാണ് നടത്തുന്നത്. പിള്ളയെ പുറത്തിറക്കുന്നതിന് പ്രത്യേക ഉത്തരവ് ഇറക്കുന്നതിനു മുമ്പ് മുഖ്യമന്ത്രി അദ്ദേഹത്തെ വീട്ടില്‍ സന്ദര്‍ശിച്ചിരുന്നു.  ജയിലില്‍നിന്ന് പുറത്തിറക്കുന്നതിന് പുറപ്പെടുവിച്ച പ്രത്യേക ഉത്തരവ്, കോടതിയലക്ഷ്യത്തിനും അഴിമതി നിരോധന വകുപ്പ് പ്രകാരമുള്ള നിയമനടപടിക്കും സുപ്രീംകോടതിയില്‍ ചോദ്യം ചെയ്യപ്പെടാം.  

പിള്ളയുടെ കാര്യത്തില്‍ ,  മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി കൈക്കൊള്ളുന്ന നടപടികള്‍ നീതിപൂര്‍വ്വകമല്ല. ജയിലില്‍ കഴിയുന്നതില്‍ നിന്നും അദ്ദേഹത്തെ രക്ഷിക്കാന്‍ മുഖ്യമന്ത്രി നടത്തിയ ഇടപെടല്‍ ലജ്ജാകരമാണ്.

പിള്ള ശിക്ഷിയ്ക്കപ്പെട്ടപ്പോള്‍ , രോഷം മൂത്ത് സുപ്രീംകോടതി വിധിയ്ക്കെതിരെ അട്ടഹസിച്ച എം.പിമാരും ജനപ്രതിനിധികളുമുണ്ടായിരുന്നു. അവരുടെ അവഹേളനത്തിന്റെ തുടര്‍ച്ചയാണ്  ഉമ്മന്‍ചാണ്ടിയുടെ പ്രവര്‍ത്തനത്തിലും പ്രതിഫലിച്ചത്. 

ഉമ്മന്‍ചാണ്ടിയെന്ന വ്യക്തി ബാലകൃഷ്ണപിള്ളയുടെ കാര്യത്തില്‍ കാട്ടുന്ന അമിതമായ താല്പര്യം, കേരളത്തിന്റെ മുഖ്യമന്ത്രിയ്ക്ക് ചേര്‍ന്നതല്ല.  നിയമത്തിന്റെ മുമ്പില്‍ എല്ലാവരും സമന്മാരാണെന്നതാണ് ജനാധിപത്യത്തിന്റെ   അടിസ്ഥാന പ്രമാണം.   മുഖ്യമന്ത്രിയെന്ന നിലയില്‍ ഈ അടിസ്ഥാന തത്വം പാലിക്കാന്‍  ഉമ്മന്‍ചാണ്ടിക്ക് കഴിഞ്ഞിട്ടില്ല.  

ഭീതിയും പ്രീതിയും പിള്ളയുടെ കാര്യത്തില്‍ മുഖ്യമന്ത്രിയെ ബാധിച്ചു.  അതിവേഗം നടപടികള്‍ പൂര്‍ത്തിയാക്കി പിള്ളയ്ക്ക് അദ്ദേഹം പരോള്‍ അനുവദിച്ചു.  ഏറ്റവുമൊടുവില്‍ പഞ്ചനക്ഷത്ര ആശുപത്രിയില്‍ ചികിത്സാ സൗകര്യവും ഏര്‍പ്പെടുത്തിക്കൊടുത്തു.  നഗ്നമായ രാഷ്ട്രീയ പക്ഷപാതമാണ് ഇത്.  സുപ്രീംകോടതിയുടെ വിധിയനുസരിച്ചുള്ള ശിക്ഷ അനുഭവിക്കുന്നതില്‍ നിന്നും തടവുപുള്ളിയെ രക്ഷപ്പെടുത്തുന്നതിന് എല്ലാ ഔദ്യോഗിക സഹായങ്ങളും മുഖ്യമന്ത്രി ചെയ്തു കൊടുത്തു.  പരോളില്‍ കഴിയുന്ന ബാലകൃഷ്ണപിള്ളയുടെ വീട്ടില്‍പോയി ആതിഥ്യം സ്വീകരിക്കാനും അദ്ദേഹവുമായി സ്വകാര്യസംഭാഷണം നടത്താനും കേരളത്തിന്റെ സംസ്ഥാനമുഖ്യമന്ത്രി തയ്യാറായത് വിധിയോടുള്ള അവഹേളനമാണ്.  സുപ്രിംകോടതിയെ അപമാനിക്കല്‍ ആണ്.

സുപ്രീം കോടതി വിധി നടപ്പാക്കാനുള്ള ഭരണഘടനാപരമായ ബാധ്യത മുഖ്യമന്ത്രിയെന്ന നിലയില്‍ ഉമ്മന്‍ചാണ്ടിക്കാണ്.  നിയമപരവും ധാര്‍മ്മികവുമാണ് ഈ ബാധ്യത.  അത് നിറവേറ്റാന്‍ അദ്ദേഹം പ്രതിജ്ഞാബദ്ധനുമാണ്. എന്നാല്‍ , പിള്ളയുടെ കാര്യത്തില്‍ , സുപ്രീംകോടതി വിധി നടപ്പാക്കുന്നതില്‍ അമാന്തം വരുത്താനും വിധിയുടെ അന്തഃസത്ത ചോര്‍ത്തി ശിക്ഷനടപ്പാക്കല്‍ വെറും പ്രഹസനമാക്കാനും ഉമ്മന്‍ചാണ്ടി ശ്രമിച്ചു.  ഇന്ത്യന്‍ ഭരണഘടനയേയും മുഖ്യമന്ത്രിയായപ്പോള്‍ ഈശ്വരനാമത്തില്‍ ചെയ്ത സത്യപ്രതിജ്ഞയേയും പരസ്യമായി അദ്ദേഹം ലംഘിച്ചിരിക്കുന്നു.



 

Friday, September 30, 2011

അഴിമതിയെ കുറിച്ച് ഗാന്ധിജി

ഗാന്ധിജിയുടെ താക്കീത്

1957ല്‍  ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ ഭരണകാലത്ത് ഹരിദാസ്‌ മുന്ദ്രക്ക് ജയിലില്‍ പോകേണ്ടി വന്നതും ധനമന്ത്രി ടി.ടി.കൃഷ്ണമാചാരി രാജി വെയ്ക്കെണ്ടിവന്നതും എല്‍.ഐ.സി. ഓഹരി  അഴിമതി നടത്തിയതിന് ആണ്.  പഞ്ചാബ് മുഖ്യമന്ത്രി ആയിരുന്ന പ്രതാപ്‌ സിംഗ് കൈരോണ്‍ സുപ്രീംകോടതി പരാമര്‍ശങ്ങള്‍ക്ക് വിധേയന്‍ ആയപ്പോള്‍, നെഹ്‌റു  കൈറോണിനെ സഹായിക്കുന്ന നിലപാട് ആണ് എടുത്തത്‌.

1971ല്‍  ഇന്ദിരാഗാന്ധിയുടെ ശബ്ദത്തില്‍ 60 ലക്ഷം രൂപ സ്റ്റേറ്റ് ബാങ്കില്‍ നിന്നും ആവശ്യപ്പെട്ടുവെന്ന നഗര്‍വാല കേസ് തെളിയിക്കപെടാതെ അവശേഷിക്കുന്നു. പണം വാങ്ങിയത് ഒരു ഇന്റെലിജെന്‍സ് ഉദ്യോഗസ്ഥന്‍ ആയിരുന്നു.  അദ്ദേഹം ജയിലില്‍ മരണപ്പെട്ടു. അന്വേഷണ ഉദ്യോഗസ്ഥന്‍ ഡി. കെ. കശ്യപ് കൊല്ലപ്പെട്ടു.  ഇതിന്റെ പിന്നില്‍ ഇന്ദിരാഗാന്ധി തന്നെ ആയിരുന്നു എന്ന് ശക്തമായ ആരോപണം ഉയര്‍ന്നു.  എന്നാല്‍ ഇന്ദിരാഗാന്ധിയുടെ അധികാരശക്തിക്ക് മുന്‍പില്‍ എല്ലാം തീര്‍ന്നു.

നരസിംഹറാവുവിന്റെ കാലത്തെ ഭക്ഷ്യമന്ത്രിയായിരുന്ന കലപനാഥ റായിക്ക്  രാജിവേയ്ക്കെണ്ടിവന്നത് 5000 കോടി നഷ്ടപെടുത്തിയ പഞ്ചസാര കുംഭകോണം വഴി ആയിരുന്നു. 
 യുറിയ കുംഭകോണം നടത്തിയത് നരസിംഹറാവുവിന്റെ ബന്ധു സജീവറാവു, മുന്‍ കേന്ദ്രമന്ത്രി രാം ലഖന്‍ യാദവിന്റെ മകന്‍ പ്രകാശ് യാദവ് എന്നിവര്‍ ഉള്‍പ്പെടുന്ന സംഘം ആയിരുന്നു.
ഫെയര്ഫാക്സ്, പൈപ്പ് ലൈന്‍, സബ്മാര്യ്ന്‍, ബോഫോര്സ് , ഹവാല, യു.ടി.ഐ. കുംഭകോണം തുടങ്ങിയവയും കോണ്‍ഗ്രസ്‌ ഭരണ കാലങ്ങളില്‍ നടന്ന കുപ്രസിദ്ധങ്ങള്‍ ആയ അഴിമതി കേസ്സ്‌കള്‍ ആണ്.   എയര്‍ഇന്ത്യ വിമാനങ്ങള്‍ വാങ്ങിയതില്‍ 700 കോടിയുടെ നഷ്ടം വരുത്തിയത് മറ്റൊരു സമീപകാല അഴിമതി ആണ്.

നവലിബറല്‍ കാലത്ത് അരങ്ങേറിക്കൊണ്ടിരിക്കുന്ന ഓഹരി, പൊതുമേഖല വില്പനകള്‍ അഴിമതിയുടെ പര്‍വതരൂപങ്ങള്‍ ആര്‍ജ്ജിച്ചിരിക്കുന്നു.

കോണ്‍ഗ്രസ്‌കാര്‍ ഭാവിയില്‍ ഇതൊക്കെ ചെയ്യുമെന്ന് മുന്‍കൂട്ടി കണ്ടുകൊണ്ടാണ് 1939 ല്‍  ഗാന്ധിജി പറഞ്ഞത്  ''ഇന്ന് വ്യാപകമായിരിക്കുന്ന അഴിമതി അവസാനിപ്പിക്കാന്‍ ആയില്ലങ്കില്‍ കൊണ്ഗ്രെസ്സിനു മാന്യമായൊരു ശവസംസ്കാര ചടങ്ങ് നടത്തുന്നിടംവരെ എനിക്ക് പോകേണ്ടി വരും '' എന്ന്.

Tuesday, September 27, 2011

അഴിമതി - വിദ്യാരംഭം

അഴിമതി  -  വിദ്യാരംഭം.

സ്വതന്ത്ര ഇന്ത്യയുടെ അഴിമതി വി. കെ. കൃഷ്ണമേനോനില്‍ നിന്ന് ആരംഭിക്കുന്നു.  1948 ല്‍ ബ്രിട്ടനിലെ ഇന്ത്യന്‍ സ്ഥാനപതി ആയിരുന്നു അദ്ദേഹം.   ചട്ടങ്ങള്‍ മറികടന്നു ആര്‍മി ജീപ്പ് വാങ്ങി ആയിരുന്നു അഴിമതിയുടെ തുടക്കം.   ആ കേസ് 1955 ല്‍ തേച്ച് മാച്ച് കളയുകയും  അദ്ദേഹത്തെ കാബിനെറ്റില്‍ ഉള്‍പെടുത്തുകയും ചെയ്തു മഹാനായ നെഹ്‌റു.

Wednesday, September 21, 2011

തരൂരിന്റെ വിയര്‍പ് ഓഹരി


തരൂരിന്റെ വിയര്‍പ് ഓഹരി

കേന്ദ്രമന്ത്രി ആയിരിക്കുമ്പോള്‍ കാമുകിയും ഭാവി വധുവും ആയിരുന്ന സുനന്ദയുടെ ഗ്രൂപ്പിന് 25% വിയര്‍പ്പ് ഓഹരി, ഏകദേശം 400 കോടിയോളം രൂപ തരപെടുത്തി കൊടുത്തതിന്റെ പേരില്‍ മന്ത്രി സ്ഥാനത്ത് നിന്ന്‌ രാജിവെച്ച് പുറത്ത് പോകേണ്ടിവന്ന മഹാസാത്വികന്‍ ആണ് ശശി തരൂര്‍ എം.പി. അഴിമതിയില്‍ ജനിച്ച കൊച്ചി ടീമിനെ തന്നെ .പി.എല്ലില്‍ നിന്ന്‌ പുറത്താക്കിയ വാര്‍ത്ത ഇപ്പോള്‍ വന്നിരിക്കുന്നു. മലയാളമനോരമ വാനോളം ഉയര്‍ത്തിക്കാട്ടിയ തരൂരിന്റെ കഴുത്തില്‍ തൂക്കിയിട്ടിരിക്കുന്ന ഷാള്‍, കൊടിയഅഴിമതിയുടെ വെറുക്കപ്പെട്ട പ്രതീകം ആണ്.  എന്തിനാണ് ഇദ്ദേഹം ഈ കോമാളി വേഷം കെട്ടുന്നത് ?